Monday, June 30, 2014

ആത്മാവില്‍ മുട്ടി വിളിച്ചതുപോലൊരു സ്നേഹം
ഒടുവില്‍ ഹൃദയത്തില്‍  മധുരിതമായ ഒരു മുറിവ് സമ്മാനിച്ചു 
വേദനകളുടെ സായഹ്ന്നങ്ങളില്‍ ഞങ്ങള്‍ അപരിചിതരെ പോലെ 
ഓര്‍മ്മകളെ  താലോലിച്ചു ..
ഒരാള്‍ മറ്റേയാളുടെ ഓര്‍മ്മകളില്‍ കടന്നു ചെല്ലുന്നത് അറിയാതെ 
എന്തിനായിരുന്നു എന്നോ എപ്പോഴായിരുന്നു എന്നോ അറിയില്ല 

Tuesday, June 17, 2014






ഒരിക്കല്‍ പിഞ്ഞി നുറുങ്ങിപ്പോയ ഒരു ഹൃദയം 


ഉണങ്ങാത്ത മുറിവുകളും ആയി 


ഉയിര്‍ത്തെഴുനേററു 


വേദനയുടെ നെരിപ്പോടു അവയെ ഒന്നായി എരിച്ചു


ഇനി അഗ്നിയുടെ താണ്ഡവം ആണ് .


മിടിപ്പുകള്‍ നില്‍ക്കാത്ത ഒരു ജീവനെ അതില്‍


എന്നേക്കുമായി ഹോമിക്കാന്‍ 


നീ പകരുന്ന നോവുകളുടെ ഹവിസ്സ് ധാരാളം 


മതിയാവും 



ജയലക്ഷ്മി

Thursday, April 24, 2014

















ഇതു നിനക്കായി



ഇതു നിനക്കായി, കരുതുന്നു ഞാനെൻ
കരളു നൊന്തതിൻ  
മധുര ഗീതികൾ

മധുഹര!! നീയെന്നിൽ ചൊരിഞ്ഞ ഹർഷങ്ങൾ
മറവിയിൽ  നിന്നു മായതെ നില്ക്കുന്ന-
പരിലാളനങ്ങൾ, ചെറു പിണക്കങ്ങളി -
ണക്കങ്ങളാക്കിയ പരിഭവങ്ങളും
മതിമറന്നു നാം  നടന്ന വഴിയിലോക്കെയും
വെയിൽചുരത്തിയ പാഴ്നിഴലുകൾ
കളം  വരക്കവേ,ഇന്നിവിടെയീ
വഴിയിലേകയായ് നടന്നു പോകവേ
മറ്റൊരു നിഴൽ  മാത്രമായി ഞാനും


ഒരേ  ഹൃദയതാളവുമായി നാം പങ്കിട്ട
പകലുകൾ രാവുകൾ
സ്മരണകളായി കഴിഞ്ഞുവെങ്കിലും
അവയുണർത്തിയ മധുര മാസ്മര-
നിമിഷങ്ങളിപ്പോഴും കുളിർന്നു നില്ക്കുന്നു
മധുഹര!! നിൻറെ  മുരളിയിൽ ചേർ-
ന്നൊഴുകുമൊരു ഗീതികയായണെൻറെ നോവുകൾ
 പ്രണയവും മെല്ലെ അവയുണ-
ർത്തിയ
പരിഭവങ്ങളും 


ഇതു നിനക്കായി, കരുതുന്നു ഞാനെൻ
കരളു നൊന്തതിൻ  
മധുര ഗീതികൾ 

   ജയലക്ഷ്മി


Wednesday, April 23, 2014

എത്രയോ നാളുകള്‍ക്കു ശേഷം ആണ്
ഇതു പോലെ ഞാന്‍ വരക്കുന്നത് ..............

Tuesday, August 20, 2013


അതൊരു നരച്ച പകൽ  ആയിരുന്നു 
നമ്മൾ തമ്മിൽ പിരിഞ്ഞ പകൽ 
സായാഹ്നവെയിൽ മായാൻ നിമിഷങ്ങള ബാക്കിയാപ്പോൾ 
നമ്മൾ,പിരിയേണ്ടത് എങ്ങനെയെന്നു ആലോചിക്കുകയായിരുന്നു 
മുന്നിലിരുന്ന കാപ്പി തണുത്തു പോയിരുന്നു 
ഒന്നും പറയാനില്ലാതെ ..
പരസ്പരം നോക്കാൻ പോലും 
നമ്മൾ അശക്തർ ആയിരുന്നു ...
ഒടുവിൽ  കോർത്തു പിടിച്ച കൈയ്യുകൾ അയഞ്ഞു പോകും വരെ 
നമ്മൾ അറിഞ്ഞില്ല തമ്മിൽ   പിരിയുകയാണെന്ന് ..........


Monday, August 5, 2013




അറിയുമോ നീയിവളെ നാം
 ഒന്നായി അലിഞ്ഞു ചേര്‍ന്ന് പോയ്‌ 


പിരിയാന്‍ വയ്യാത്ത വിധം അവള്‍ സ്നേഹിച്ചു 
എന്നിട്ടും പിറവിയിലെ പിരിഞ്ഞു പോയ ബന്ധങ്ങളുടെ 
വളപ്പൊട്ടുകള്‍ സൂക്ഷിച്ചു വച്ച് അവള്‍ ജീവിതത്തില്‍ 
ഒരു ശരശയ്യ ഉണ്ടാക്കി മരണത്തെ കാത്തു കിടന്നു
ഉത്തരായന കിളികള്‍ ചിറകടിച്ചു പോയ വൈകുന്നേരങ്ങളില്‍ 
അവള്‍ "സങ്കട ഹര" എന്ന് വിളിച്ചു വിലപിച്ചു
അപ്പോള്‍ ദൂരെ നിന്നൊരു വേണു നാദം
അവളെ തേടിയെത്തി
ഒരിക്കലും പിരിയാത്ത  ചിരിയുമായൊരു
മുകില്‍ വര്‍ണ്ണന്‍
അരുകിലെത്തി
വേപധു പൂണ്ട അവളുടെ മിഴികളില്‍
പ്രതീക്ഷയുടെ കിരണങ്ങള്‍ വിടര്‍ന്നു
ഒരു നറും ചിരിയോടെ അവന്‍ 
 അവളുടെ അഴിഞ്ഞുലഞ്ഞ മുടികളെ തലോടി
അവന്‍റെ സാമീപ്യത്തില്‍ ശരശയ്യ
മലര്‍ശയ്യ ആയി മാറി 
ഒരു മാലാഖയെ പോലെ വിശുദ്ധി കൈവരിച്ച അവള്‍ 
അവനോടൊപ്പം നീലാകാശത്തേക്കു പറന്നുയര്‍ന്നു 





















 ഭൂമി അവള്‍ക്കു കൊടുത്ത എല്ലാ യാതനകളെയും
കാലം അവള്‍ക്കു സമ്മാനിച്ച മുറിവുകളെയും അവന്‍ 
കാറ്റില്‍ പറത്തി കളഞ്ഞു 
കാറ്റു അവയെ എല്ലാം
ദൂരെ ദൂരെ ഒരിടത്തേക്ക് പറത്തി
വസന്ത രാഗം ഉണരുന്ന നികുന്ജങ്ങളില്‍
അവ മലരുകള്‍ ആയി വിരിയുന്നത്
അവളൊരു അത്ഭുതത്തോടെ നോക്കി കണ്ടു
അവന്‍റെ കുസൃതിയാര്‍ന്ന മിഴികള്‍ അവളെ
നോക്കി ചിരിച്ചു
ഇനി ഒരു വേദനകള്‍ക്കും വിട്ടു കൊടുക്കല്ലേ 
എന്നവള്‍ മൌനമായി പ്രാര്‍ത്ഥിച്ചു  കൊണ്ടിരുന്നു

Wednesday, July 31, 2013






സായാഹ്ന്നവെട്ടത്തിലേക്കു നമ്മുക്ക് നടക്കാം 

ഒരു പക്ഷെ മറ്റൊരു  ലോകത്തിൻറെ 

പുലരിയിലേക്കുണരാനെങ്കിലും  സ്നേഹം നിലച്ചു നില്ക്കും 

നിൻറെ  കൈവിരൽപ്പാടുകൾ  മായ്ച്ചുകളയാൻ 

എനിക്ക് കഴിയുന്നില്ല 


എങ്കിലും നമ്മുക്ക് ഇതാണ് നല്ലത്.

.ഇതാണ് വിവേകപൂർണ്ണവും 

നിഴലണിഞ്ഞ ഒരു കോണിലേക്കുള്ള അന്വേഷണം 

ഭൂമിയുടെ വിശുദ്ധിയിൽ ഉറങ്ങും വരെ 

മാനുഷികവും നേർമ്മയുള്ളതുമായ സ്നേഹത്തെ 

വരും നാളെകളെ നയിക്കാൻ അനുവദിക്കുമെങ്കിൽ ,

മരണത്തിൻറെ  തീരത്തേക്ക് ..ഞാൻ ,

തനിയെ നടന്നു പോകും വരെ മാത്രം 


                                 ജയലക്ഷ്മി